Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temple

Kottayam

തെക്കുംതല ഭഗവതീ ക്ഷേത്രത്തില്‍ ഉത്സവം

ആനിക്കാട് വടക്ക്: തെക്കുംതല ഭഗവതീ ക്ഷേത്രത്തിലെ ഉത്സവം മൂന്നുമുതല്‍ എട്ടുവരെ നടക്കും. തന്ത്രി കടിയക്കോല്‍മന കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വവും മേല്‍ശാന്തി മേലണ്ണൂര്‍ ഇല്ലം ശ്രീനിവാസന്‍ നമ്പൂതിരി സഹകാര്‍മികത്വവും വഹിക്കും. മൂന്നിന് രാവിലെ 10ന് ശുദ്ധികലശം, വൈകുന്നേരം 5.30ന് കൊടിയേറ്റ്, പഞ്ചാരിമേളം, രാത്രി ഏഴിന് തിരുവാതിര, 7.30ന് നൃത്തം. നാലിന് രാവിലെ 10ന് ഉത്സവബലി, 12ന് പ്രസാദമൂട്ട്, രാത്രി ഏഴിന് കൈകൊട്ടിക്കളി. അഞ്ചിന് രാവിലെ 10ന് ഉത്സവബലി, 12ന് പ്രസാദമൂട്ട്, രാത്രി ഏഴിന് തിരുവാതിരകളി, എട്ടിന് കൈകൊട്ടിക്കളി. ആറിന് രാവിലെ 11.30ന് ഉത്സവബലിദര്‍ശനം, ദേവസ്വം പ്രസാദമൂട്ട്, രാത്രി ഏഴിന് നൃത്തനാടകം.

ഏഴിന് രാവിലെ ഒന്പതിന് ശ്രീബലി, 11നാ മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, നാദസ്വരം, മേജര്‍സെറ്റ് പഞ്ചവാദ്യം, പഞ്ചാരിമേളം, 12ന് പള്ളിവേട്ട എഴുന്നള്ളത്ത്. എട്ടിനു രാവിലെ എട്ടിന് നാരായണീയ പാരായണം, 11ന് ആറാട്ട്‌സദ്യ, നാലിന് ആറാട്ടിന് എഴുന്നള്ളത്ത്, രാത്രി ഏഴിന് തിരിച്ചെഴുന്നള്ളത്ത്, ഒന്പതിന് ആറാട്ട് എതിരേല്‍പ്പ്, 12ന് കൊടിയിറക്ക്.


പുലിയന്നൂർക്കാട് ശാസ്താക്ഷേത്രത്തിൽ ഉത്സവം


ഉരുളികുന്നം: പുലിയന്നൂർക്കാട് ധർമശാസ്താക്ഷേത്രത്തിൽ ഉത്സവം നാല്, അഞ്ച് തീയതികളിൽ നടത്തും. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി അഭിജിത്ത് തമ്പലക്കാടും കാർമികത്വം വഹിക്കും.


നാലിനു രാവിലെ ഏഴുമുതൽ ഉത്സവപൂജകൾ, രാത്രി 7.15ന് തിരുവാതിരകളി, 7.45ന് വയലിൻ സോളോ, 8.15ന് ഫ്യൂഷൻ ഡാൻസ്, തുടർന്ന് ഭക്തിഗാനമേള. അഞ്ചിന് രാവിലെ 9.30ന് കലശപൂജ, 11ന് കാവടിപൂജ, 12.30ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, എഴുന്നള്ളത്ത്, രാത്രി ഏഴിന് താലപ്പൊലിയോടെ തിരിച്ചെഴുന്നള്ളത്ത്, 7.30ന് പുഷ്പാഭിഷേകം, എട്ടിന് നാടകം, 11ന് എഴുന്നള്ളത്ത്.

Kerala

മെറ്റ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചു; ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് പ്രവേശിച്ച ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ. ഇയാളെ ഫോർട്ട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.

ഇയാളുടെ രേഖകൾ ഉൾപ്പടെ പോലീസ് പരിശോധിച്ചു. സ്മാർട്ട് ഫോൺ സ്‌ക്രീനിൽ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാൻ കഴിയും വിധമുള്ള ഗ്ലാസിൽ കാമറയുണ്ടെന്ന് പോലീസ് പറഞ്ഞു.

മാസങ്ങൾക്ക് മുമ്പ് കാമറയുള്ള കണ്ണടയുമായി കയറിയ ഗുജറാത്ത് സ്വദേശിയും അറസ്റ്റിലായിരുന്നു. കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പോലീസ് പരിശോധന നടത്തിയപ്പോഴാണ് കാമറ കണ്ടെത്തിയത്.

 

Kerala

രാഹുൽ ക്ഷേത്രദർശനത്തിന് പോയി; പിന്നാലെ പാഞ്ഞ് പോലീസ് സംഘം

പത്തനംതിട്ട: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്ഷേത്രദർശനത്തിന് പോയതിനു പിന്നാലെ പാഞ്ഞ് പോലീസ് സംഘം. അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ രാഹുൽ പുറത്തിറങ്ങിയതോടെ പോലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു.

ഷാഡോ പോലീസ് സംഘമാണ് രാഹുലിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്. രാഹുൽ എവിടേക്ക് യാത്ര ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനുള്ള നിർ‌ദേശം ലഭിച്ചതിനാൽ പോലീസ് സംഘം രാഹുലിനു പിന്നാലെ പോവുകയായിരുന്നു.

കുറച്ച് സമയത്തിന് ശേഷം രാഹുൽ തിരിച്ചെത്തുകയും ചെയ്തു. അതേസമയം രാഹുലിനെതിരായ രണ്ട് കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനാൽ രാഹുലിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

കേസിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോകരുതെന്നും പ്രത്യേക അന്വേഷണ സംഘം രാഹുലിന് നിർദേശം നൽകി.

National

പിതാവിനൊപ്പം നടന്നുപോയ കുട്ടിയെ പുലി കടിച്ചു കൊന്നു

ജയ്പുർ: രാജസ്ഥാനിൽ ഏഴ് വയസുകാരനെ പുലി കൊന്നു. സവായ് മധോപുരിലെ രന്തംബോറിലെ ആറ്റില ബാലാജി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വിക്രം ബഞ്ചാര ആണ് കൊല്ലപ്പെട്ടത്.

പിതാവിനൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിതാവിന്‍റെ നിലവിളി കേട്ടെത്തിയ ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 25-30 കുടുംബങ്ങൾ താമസിക്കുന്ന ബഞ്ചാര സെറ്റിൽമെന്‍റിന് സമീപമാണ് സംഭവം നടന്നത്.

"സംഭവം ദാരുണമാണ്. കുടുംബത്തിന് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ലഭിക്കും. ആക്രമണം നടത്തിയത് പുള്ളിപ്പുലിയാണെന്ന് വ്യക്തമാണ്. ക്ഷേത്രത്തിനടുത്തുള്ള ഹാൻഡ് പമ്പിന് സമീപത്തു നിന്നാണ് കുട്ടിയെ കൊണ്ടുപോയത്'.- ഡിഎഫ്ഒ മാനസ് സിംഗ് പറഞ്ഞു.

Kerala

ശബരിമലയിൽ ഭക്തജന പ്രവാഹം; പത്തു ലക്ഷം പേർ ദര്‍ശനം നടത്തി

പത്തനംതിട്ട: മണ്ഡല മകരവിളക്ക് പൂജയോടനുബന്ധിച്ച് ശബരിമലയിൽ ഭക്തജന പ്രവാഹം. ഇതുവരെ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു.

തീര്‍ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച വൈകുന്നേരം ഏഴു വരെ 79707 പേരാണ് മലകയറിയത്. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ സുഖദര്‍ശനം ലഭിച്ചതിന്‍റെ സന്തോഷത്തോടെയാണ് തീര്‍ഥാടകര്‍ മലയിറങ്ങുന്നത്.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.

District News

കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ഡിജിറ്റൽ കാണിക്ക

കൊല്ലം: ചവറ പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ ഇനി ഭക്തർക്ക് കാണിക്ക ഇടാൻ നോട്ടും നാണയവും കരുതേണ്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം റീജിയൻ ഓഫീസി െ ന്‍റ നേതൃത്വത്തിൽ ക്ഷേത്ര മുറ്റത്തു സ്ഥാപിച്ച ഇ-ഹുണ്ടി വഴി ഡിജിറ്റലായി കാണിക്ക അർപ്പിക്കാം.


ക്ഷേത്രത്തിലെ ഇ- കാണിക്കയുടെ ഉദ്ഘാടനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം റീജണൽ മാനേജർ ജി. എൽ. ശ്രീജിത്ത് നിർവഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് പി. അനിൽ ജോയ്, സെക്രട്ടറി പി. സജി, ഖജാൻജി ആർ. സത്യനേശൻ, എസ് ബി ഐ ചവറ ടൗൺ ബ്രാഞ്ച് മാനേജർ എസ്. സുജിത, ഡിജിറ്റൽ ഓഫീസർ സോണി സോമൻ, ക്ഷേത്ര ട്രസ്റ്റ് ബോർഡംഗങ്ങൾ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു. ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സംഭാവനകൾ നൽകാനുള്ള അവസരം കൂടിയാണ് എസ്ബിഐ യുടെ ഇ - കാണിക്ക സൗകര്യം.

National

ശ്രീകാകുളം ക്ഷേത്ര ദുരന്തം; പ്രത്യേക അന്വേഷണം ഇന്ന് മുതൽ

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തുപേർ മരിച്ച സംഭവത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. കാസിബുഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്.

ക്ഷേത്രം നിര്‍മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍ അനുമതിയില്ലാതെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആന്ധ്രാ സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണവും ഇന്ന് മുതൽ ആരംഭിക്കും. ഉൾക്കൊള്ളാവുന്നതിന്‍റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് ദുരന്തത്തിന് വഴിവച്ചത്.

ദുരന്തത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടും.

National

യുപിയിലെ ക്ഷേത്രത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് അപകടം; രണ്ട് പേര്‍ മരിച്ചു

ലക്‌നോ: യുപിയിലെ ബാരാബങ്കിയിലുള്ള അസനേഷ്യര്‍ ക്ഷേത്രത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം.

ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്ന കുരങ്ങന്‍ വൈദ്യുതി ലൈനില്‍ പിടിച്ചുവലിച്ചതോടെ ഇത് പൊട്ടി സമീപത്തെ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. അപകടത്തിന് പിന്നാലെ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് 29 പേര്‍ക്ക് പരിക്കറ്റതായാണ് വിവരം.

Latest News

Up